ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ ശക്തമായ മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും ഓറഞ്ച് അലർട്ട് ഉണ്ട്.

ഇടുക്കി, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പസിഫിക് സമുദ്രത്തിലെ കോംബസു ചുഴലിക്കാറ്റ് ദുർബലമായതോടെ അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും കുറഞ്ഞു. അറബിക്കടലിൽ കർണാടക തീരത്തുള്ള ചക്രവാതച്ചുഴി വരും ദിവസങ്ങളിൽ വടക്കൻ കേരള തീരത്തേക്കു നീങ്ങാനിടയുണ്ട്. ബംഗാൾ ഉൾക്കടലിൽ ഇന്നു ന്യൂനമർദം രൂപംകൊള്ളും. നാളെ ആന്ധ്ര–ഒഡീഷ തീരം വഴി കരയിലെത്തും. ഇതോടെ കേരളത്തിൽ വീണ്ടും മഴ കനക്കുമെന്നാണു വിലയിരുത്തൽ. ‌

കിട്ടേണ്ട മഴയുടെ 60% തുലാവർഷത്തിനും മുൻപേ പെയ്തു

തുലാവർഷം തുടങ്ങിയതായി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ഈ സീസണിൽ ലഭിക്കേണ്ട ആകെ മഴയുടെ 60 ശതമാനവും കേരളത്തിൽ പെയ്തു. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ വരെയുള്ള 92 ദിവസത്തിൽ കേരളത്തിൽ ലഭിക്കാറുള്ളത് 492 മില്ലിമീറ്റർ മഴയാണ്. എന്നാൽ 1 മുതൽ ഇന്നലെ വരെ മാത്രം 293 മി.മീ മഴ ലഭിച്ചു.

കാസർകോട് തുലാവർഷക്കാലത്തു ലഭിക്കുന്നതിനെക്കാൾ മഴ ഇതിനകം പെയ്തു. കോഴിക്കോടും സീസണിലെ മഴ ഇതിനകം ലഭിച്ചു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർച്ചയായ ന്യൂനമർദം രൂപപ്പെടുന്നതു മൂലം കേരളത്തിൽ ഇതുവരെ കാലവർഷം പിൻവാങ്ങിയതായി പ്രഖ്യാപിച്ചിട്ടില്ല. 

English Summary: Kerala rain update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com