മോൻസന്റെ റിമാൻഡ് നീട്ടി
Mail This Article
കൊച്ചി ∙ വ്യാജപുരാവസ്തു, സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസന്റെ റിമാൻഡ് നവംബർ 3 വരെ നീട്ടി. സാമ്പത്തിക തട്ടിപ്പു കേസിനു പുറമേ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് കൂടി റജിസ്റ്റർ ചെയ്തതോടെ ജാമ്യം ലഭിക്കാൻ സാധ്യതയില്ല. ജാമ്യം ലഭിക്കുന്നതു തെളിവു നശിപ്പിക്കാൻ അവസരം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണു മോൻസന്റെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളിയത്.
മോൻസന്റെ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചതായുള്ള പരാതിയിൽ പെൺകുട്ടിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം പൊലീസ് തുടർനടപടികളിലേക്കു കടക്കും. മോൻസൻ സ്‌പോൺസർ ചെയ്ത പരിപാടികളുടെ സംഘാടകരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നടപടി അന്വേഷണ സംഘം തുടങ്ങി. മോൻസന്റെ സ്പോൺസർഷിപ് സ്വീകരിച്ച സംഭവത്തിൽ എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി പി.ശശികാന്തിൽ നിന്ന് അന്വേഷണ സംഘം വിവരം ശേഖരിച്ചു.
English Summary: Monson Mavunkal Remad extended