ADVERTISEMENT

തിരുവനന്തപുരം ∙ ടുജി സ്പെക്ട്രം വിവാദത്തിൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അപമാനിക്കുകയും രാജ്യത്തെ ടെലികോം വളർച്ചയെ തകർക്കുകയുമാണ് സിഎജിയായിരുന്ന വിനോദ് റായ് തന്റെ റിപ്പോർട്ടിലൂടെ ചെയ്തതെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്.  

സിഎജിയുടെ തെറ്റായ റിപ്പോർട്ട് മുൻനിർത്തി സമരം ചെയ്ത അരവിന്ദ് കേജ്‌രിവാൾ മുതൽ കിരൺബേദി വരെ എല്ലാവരും വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കി. ബിജെപി സർക്കാരിനെ അധികാരത്തിൽ എത്തിക്കുന്നതിനും ആ റിപ്പോർട്ട് വഴിവച്ചു.  യുപിഎ സർക്കാരിനെ അധികാരത്തിൽ നിന്നിറക്കാനുള്ള ഗൂഢാലോചനയാണ് അന്നു നടന്നത്. പിന്നീട്, എൻഡിഎ സർക്കാരിന്റെ കാലത്തു നടന്ന പിഎൻബി ബാങ്ക് തട്ടിപ്പ് ഉൾപ്പെടെ വൻ അഴിമതികളിൽ വിനോദ് റായ് മൗനം പുലർത്തിയത് ഇതുമായി കൂട്ടിവായിക്കണമെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. 

English Summary: Vinod Rai, PM, others, must apologise on 2G spectrum issue, says Salman Khurshid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com