ADVERTISEMENT

കട്ടപ്പന ∙ പതിനഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 58 വയസ്സുകാരന് 12 വർഷം കഠിന തടവും 50,000 രൂപ പിഴയും. കരുണാപുരം തുണ്ടംപുരയിടത്തിൽ ഫിലിപ്പോസിനെ ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. 

പിഴത്തുക പീഡനത്തിന് ഇരയായ കുട്ടിക്കു നൽകാനും കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജി ഫിലിപ്പ് തോമസ് വിധിച്ചു. രണ്ടാം പ്രതിയായിരുന്ന ഫിലിപ്പോസിന്റെ ഭാര്യയെ വിട്ടയച്ചു. 

2017ൽ കമ്പംമെട്ട് പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയുടെ സഹായത്തോടെ വീട്ടിൽ എത്തിച്ച് ഫിലിപ്പോസ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. അന്നു നെടുങ്കണ്ടം സിഐ ആയിരുന്ന റെജി എം.കുന്നിപ്പറമ്പനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുസ്മിത ജോൺ ഹാജരായി.

English Summary: Man sentenced to 12 year imprisonment for rape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com