ADVERTISEMENT

കൊച്ചി∙ ആലുവയിലെ കോൺഗ്രസ് പ്രവർത്തകരുടെ ‘ഭീകരവാദ ബന്ധ’ത്തെ കുറിച്ചുള്ള പൊലീസ് റിപ്പോർട്ടിന്റെ ഉള്ളടക്കം സംബന്ധിച്ചു കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ വിവരശേഖരണം തുടങ്ങി. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥി മോഫിയ പർവീണിനു നീതി തേടി കോൺഗ്രസ് പാർട്ടി നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിൽ പങ്കെടുത്ത 3 പ്രവർത്തകരെയാണു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഭീകരപ്രവർത്തനത്തിന്റെ നിഴലിൽ നിർത്തിയത്. ഇത്തരത്തിൽ റിമാൻഡ് റിപ്പോർട്ട് തയാറാക്കിയതിന്റെ പേരിൽ 2 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.

എന്നാൽ പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്ന കാര്യങ്ങൾ വസ്തുതാപരമാണോ എന്നു വിശദമായി പരിശോധിക്കാനാണു കേന്ദ്ര സുരക്ഷാ ഏജൻസികൾക്കു ലഭിച്ചിരിക്കുന്ന നിർദേശം. സ്ത്രീധന പീഡനത്തെ പറ്റി പരാതി പറയാൻ സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ അവഹേളിച്ചതാണു ആത്മഹത്യയ്ക്കു കാരണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് പാർട്ടി 3 ദിവസം തുടർച്ചയായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്.തീവ്രസ്വഭാവമുള്ള ചില സംഘടനകൾ ഈ സമരത്തെ ഹൈജാക്ക് ചെയ്യാൻ സാധ്യതയുണ്ടെന്നു സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Central investigation on Aluva police station protest terroist connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com