ADVERTISEMENT

ശബരിമല ∙ മകരവിളക്ക് കഴിഞ്ഞിട്ടും സന്നിധാനത്ത് ദർശനത്തിനുള്ള തിരക്ക് കുറഞ്ഞില്ല. ഇന്നലെ പുലർച്ചെ നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ നീണ്ട നിരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന ആശങ്കയിലാണ് അയ്യപ്പന്മാർ എത്തിയത്. 

നിയന്ത്രണങ്ങളുണ്ടെങ്കിലും 19 വരെ ഭക്തർക്ക് തടസ്സമില്ലാതെ ദർശനം നടത്താമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. വെർച്വൽക്യു ബുക്ക് ചെയ്ത് വ്രതം നോക്കി, പല സംസ്ഥാനങ്ങളിൽനിന്നു തീർഥാടകർ പുറപ്പെട്ടിട്ടുണ്ട്. ഇവിടെയെത്തുമ്പോൾ ദർശനം പറ്റില്ലെന്നു പറയുന്നത് അവർക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആലങ്ങാട് സംഘത്തിന്റെ മഹാനിവേദ്യം നടന്നു. 7 ചെമ്പ് പായസവും വെള്ള നിവേദ്യവും തയാറാക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മഹാനിവേദ്യം അയ്യപ്പനു സമർപ്പിച്ചു. നാളെ കൂടി മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. മാളികപ്പുറത്തെ മണിമണ്ഡപത്തിൽ നിന്ന് അയ്യപ്പസ്വാമിയുടെ എഴുന്നള്ളത്ത് നാളെ ശരംകുത്തിയിൽ എത്തും. അത്താഴ പൂജയ്ക്കു ശേഷമാണ് എഴുന്നള്ളത്ത്. മണിമണ്ഡപത്തിൽ നടന്നുവരുന്ന കളമെഴുത്തും നാളെ സമാപിക്കും. 

ശബരിമലയിൽ ഇന്ന്

നട തുറക്കൽ 5.00

അഭിഷേകം 5.30‌

കളഭാഭിഷേകം 11.30

ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00

വൈകിട്ട് നട തുറക്കൽ 5.00

പടിപൂജ 7.00

മാളികപ്പുറത്തെ 

എഴുന്നള്ളത്ത് 8.30

നട അടയ്ക്കൽ 10.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com