ഞായർ നിയന്ത്രണം പൂർണം; 262 പേർക്കെതിരെ കേസ്
Mail This Article
×
തിരുവനന്തപുരം ∙ ഞായർ നിയന്ത്രണങ്ങളോടു ജനങ്ങളും സഹകരിച്ചതോടെ നിരത്തിൽ തിരക്കൊഴിഞ്ഞു. മിക്കയിടത്തും തുറക്കാൻ അനുവാദമുള്ള സ്ഥാപനങ്ങളിൽ തന്നെ പകുതിയിലേറെയും തുറന്നില്ല.
പ്രധാന ജംക്‌ഷനുകളിൽ ബാരിക്കേഡ് ഉയർത്തിയ പൊലീസ് അത്യാവശ്യക്കാരെ വിടുകയും അല്ലാത്തവരെ തിരിച്ചയയ്ക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 262 പേർക്കെതിരെ കേസെടുത്തു. 170 പേർ അറസ്റ്റിലായി. 134 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5939 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തി മേഖലകളിലും പൊലീസ് പരിശോധന കർശനമായിരുന്നു. 1150 ബസുകൾ സർവീസ് നടത്തിയെന്നു കെഎസ്ആർടിസി അറിയിച്ചു. ഉച്ചയ്ക്കു ശേഷം ആവശ്യാനുസരണം കൂടുതൽ സർവീസ് നടത്തി. ട്രെയിനുകളും പതിവു പോലെ ഓടി.
English Summary: Covid sunday restrictions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.