ADVERTISEMENT

കൊച്ചി ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ച കേസിലെ മൂന്നാം പ്രതി അഞ്‍ജലി റീമദേവിനെ അന്വേഷണ സംഘം ഇന്നു വീണ്ടും ചോദ്യംചെയ്യും. അഞ്ജലിയുടെ ഫോണും ഇന്നു പരിശോധിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളായ റോയ് ജെ.വയലാറ്റ്, സൈജു എം.തങ്കച്ചൻ എന്നിവരുടെ മൊഴികളുമായി അഞ്ജലിയുടെ ആദ്യ മൊഴികൾ പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണു വിശദമായി ചോദ്യംചെയ്യാൻ തീരുമാനിച്ചത്. 

കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്നാണ് അഞ്ജലി പറയുന്നത്. കേസിലെ ഇരയായ പെൺകുട്ടിയുടെയും അമ്മയുടെയും മൊഴികൾ അഞ്ജലിക്ക് എതിരാണ്. റോയ്, സൈജു എന്നിവരുടെ ജാമ്യാപേക്ഷയിൽ പോക്സോ കോടതി 21നു വിധി പറയും.

English Summary: Anjali Reema Dev to be interrogated today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com