ADVERTISEMENT

കണ്ണൂർ ∙ ‌ആരാധനാലയങ്ങളിൽ വിശ്വാസികളായ സ്ത്രീകൾക്കുള്ള ന്യായമായ അവകാശങ്ങൾ ഉറപ്പാക്കപ്പെടേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇതിന് ശബരിമലയിലെ യുവതീപ്രവേശം ഉൾപ്പെടെ വൈകാരിക ഘടകങ്ങളുള്ള വിഷയങ്ങളിൽ ചർച്ചകൾ‍ സുപ്രധാനമാണെന്നും വൃന്ദ പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിക്കൊപ്പം നിന്നതും അതു നടപ്പാക്കാൻ ശ്രമിച്ചതും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ‍ പരമ്പരാഗത വോട്ടർമാരിൽ ഒരു വിഭാഗത്തിന്റെ പിന്തുണ നഷ്ടമാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. ഇക്കാര്യം ഇന്നു ചർച്ചയ്ക്കെടുക്കുന്ന കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നുമുണ്ട്. എന്നാൽ, യുവതീപ്രവേശം വേണമെന്നു തന്നെയാണ് പാർ‍ട്ടിയുടെ നിലപാടെന്നാണ് പത്രസമ്മേളനത്തിൽ വൃന്ദ സൂചിപ്പിച്ചത്. 

ലിംഗ നീതിയുടെ വിഷയം ശബരിമല കേസിലും വിവിധ മസ്ജിദുകളുടെ കാര്യത്തിലും ഉയർന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാണ്: വിഷയം ചർച്ചകളും സംവാദങ്ങളും വഴി പരിഹരിക്കണം. ശബരിമലയിൽ യുവതീപ്രവേശത്തിനുള്ള അവകാശം ശരിവയ്ക്കുകയാണ് സുപ്രീം കോടതി ചെയ്തത്. ആ നിലപാട് അംഗീകരിക്കുന്നുവെന്നും നടപ്പാക്കുന്നുവെന്നുമാണ് സിപിഎം സർക്കാർ വ്യക്തമാക്കിയത്. സിപിഎം അല്ല കോടതിയിൽ പോയത് – വൃന്ദ പറഞ്ഞു.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com