ADVERTISEMENT

ന്യൂഡൽഹി ∙ ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിച്ചതിനെതിരെ പ്രതി മുഹമ്മദ് നിഷാം നൽകിയ ഹർജി 6 മാസത്തിനുള്ളിൽ തീർപ്പാക്കണമെന്നു സുപ്രീം കോടതി.

കേസ് കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ 6 മാസത്തിനുള്ളിൽ തീർപ്പുണ്ടായാൽ നിഷാമിനു പുതുതായി ജാമ്യാപേക്ഷ നൽകാമെന്നും ജഡ്ജിമാരായ ഇന്ദിര ബാനർജി, എ.എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ ജാമ്യം അനുവദിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീം കോടതി ഹർജി തീർപ്പാക്കി.

മുഹമ്മദ് നിഷാമിനു വേണ്ടി അഡോൾഫ് മാത്യുവും സംസ്ഥാന സർക്കാരിനു വേണ്ടി നിഷെ ശങ്കർ രാജനും ഹാജരായി. 2015 ജനുവരി 29ന് പുലർച്ചെയാണ് ചന്ദ്രബോസിനു നേരെ അക്രമം നടക്കുന്നത്. ശോഭ സിറ്റിയിലേക്കുള്ള ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് ചന്ദ്രബോസിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 16നു ചന്ദ്രബോസ് മരിച്ചു. ജീവപര്യന്തത്തിനു പുറമേ 24 വർഷം കൂടി തടവുശിക്ഷ വിധിച്ചു. 71.30 ലക്ഷം രൂപ പിഴയും വിധിച്ചു.

English Summary: Chandrabose murder case: Supreme Court rejects Mohammed Nisham's bail plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com