ADVERTISEMENT

തിരുവനന്തപുരം ∙ കല്ലുവാതുക്കൽ വിഷമദ്യദുരന്തക്കേസിലെ പ്രതി മണിച്ചൻ ഉൾപ്പെടെ 33 തടവുകാരെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യമന്ത്രിക്കു മടക്കി അയച്ചു. 

ശിക്ഷാ കാലയളവു കഴിഞ്ഞ തടവുകാരുടെ മോചനവുമായി ബന്ധപ്പെട്ടു മുൻ ജഡ്ജി അധ്യക്ഷനായ ജയിൽ ഉപദേശക സമിതി ഉണ്ടായിരിക്കെ അവരെ മറികടന്നു ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണിച്ചൻ അടക്കമുള്ളവരെ മോചിപ്പിക്കാൻ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഗവർണർ വിശദീകരണം തേടിയതെന്ന് അറിയുന്നു. സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ടിന്റെ നിയമ സാധുതയും അദ്ദേഹം ചോദിച്ചിട്ടുണ്ട്. വിഷമദ്യദുരന്തത്തിൽ ഒട്ടേറെ പേർ മരിക്കുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

ശിക്ഷാ കാലാവധി കഴിഞ്ഞ 67 തടവുകാരെ മോചിപ്പിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ പിന്നീട് ചീഫ് സെക്രട്ടറിതല സമിതി പരിശോധിച്ചു പട്ടിക 33 ആക്കി ചുരുക്കി. ഇതിൽ അനർഹർ കടന്നു കൂടിയിട്ടുണ്ടോ എന്നും അർഹതപ്പെട്ട ആരെയെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ എന്നും ഗവർണർ ചോദിച്ചിട്ടുണ്ട്. 

മിൽമയുടെ ഭരണം പിടിച്ചെടുക്കുന്നതിനു സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള ഓർഡിനൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കാനുള്ള ഓർഡിനൻസ് എന്നിവയ്ക്ക് ഗവർണർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. അദ്ദേഹം ഇനി 30നു മാത്രമേ തിരുവനന്തപുരത്ത് ഉണ്ടാകൂ.

English Summary: Governor asks explaination for prisoners list to release given by government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com