ADVERTISEMENT

തിരുവനന്തപുരം∙ കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു മന്ത്രി മുഹമ്മദ് റിയാസ് മടക്കി. ഹൈഡ്രോളിക് ജാക്കിയുടെ പിഴവോ, മാനുഷിക പിഴവോ ആകാം കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതിൽ ഏതാണെന്നു കൃത്യമായി കണ്ടെത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. മാനുഷിക പിഴവാണു കാരണമെങ്കിൽ വിദഗ്ധ തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണം. ആവശ്യത്തിനു മുൻകരുതലും സുരക്ഷാ നടപടികളും എടുത്തിരുന്നോ എന്നതിലും വ്യക്തത വേണമെന്നു മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണു നിർമിക്കുന്നത്.

English Summary: Minister seeks clarity in Inquiry report on Koolimadu bridge collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com