ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഷാജ് കിരണിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയ്ക്കു മൂന്നിനു എറണാകുളം പൊലീസ് ക്ലബ്ബിൽ നടക്കുന്ന മൊഴിയെടുപ്പ് രാത്രി വൈകിയും തുടരുകയാണ്. 

കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രായിയും പ്രതികളല്ലെന്നു സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ഷാജ് കിരൺ മുഖ്യമന്ത്രിയുടെ ദൂതനാണെന്നാണു സ്വപ്ന സുരേഷിന്റെ ആരോപണം. ഇതു തെളിയിക്കാൻ ഇവർ തമ്മിലുണ്ടായ സംഭാഷണം സ്വപ്ന നേരത്തെ പുറത്തുവിട്ടിരുന്നു. 

ഫോണിൽ സ്വപ്നക്കെതിരായ വിഡിയോകളുണ്ടെന്നും അതു മായ്ച്ചതിനാൽ വീണ്ടെടുക്കാനായി തമിഴ്നാട്ടിലേക്കു പോയെന്നുമാണു ഷാജിന്റെ മൊഴി. വിവരങ്ങൾ പൂർണമായി വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും ഷാജ് പറഞ്ഞു. 

English Summary: Shaj Kiran appears before investigation officers for questioning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com