ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി നടൻ സിദ്ദീഖ്, കേസിലെ പ്രതിയായ ദിലീപിന്റെ കുടുംബ ഡോക്ടർ ഹൈദരലി എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ സാക്ഷി വിസ്താരത്തിൽ ഇരുവരും പ്രതിഭാഗത്തിന് അനുകൂലമായി മൊഴിമാറ്റിയതായി പരാമർശമുണ്ടായിരുന്നു. 

ചില ഓൺലൈൻ ചാനലുകൾക്കു സിദ്ദീഖ് നൽകിയ അഭിമുഖത്തിൽ ഈ കേസുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുകയും പൊലീസിന്റെ ലക്ഷ്യമായിരുന്നു. വിചാരണക്കോടതിയിൽ മൊഴി കൊടുക്കാനെത്തുന്നതിനു മുന്നോടിയായി ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജും ഡോ.ഹൈദരലിയും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ വെളിച്ചത്തിലാണു ഡോക്ടറെ ചോദ്യംചെയ്തത്.

English Summary: Crime Branch questioned Actor Siddique in Actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com