ADVERTISEMENT

തൃശൂർ ∙ മാനസികനില വഷളായെന്നുകാട്ടി പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച പൾസർ സുനിയെ നാളെ തിരികെ ജയിലിലേക്കു മാറ്റിയേക്കും. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് എറണാകുളം സബ് ജയിലിൽ നിന്നു മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയത്. ആറു പേരുള്ള ഒരു സെല്ലിലാണു സുനിയെ പാർപ്പിച്ചത്. എത്തിയതു മുതൽ ഇതുവരെ സുനി ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതർ അറിയിച്ചു. ഇന്നുകൂടി നിരീക്ഷണം തുടർന്നേക്കും. 

എന്നാൽ, സുനിയുടെ അസുഖമെന്തെന്നു വ്യക്തമാക്കാൻ അധികൃതർ തയാറായില്ല. അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മർദത്തിന് മരുന്നു കഴിച്ചിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. പക്ഷേ, ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പ്രത്യേക കാരണമുള്ളതായി അവർക്കും അറിയില്ല.

English Summary: Actress attack case accused Pulsar Suni to be shifted to jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com