ADVERTISEMENT

തിരുവനന്തപുരം ∙ ഓണം പ്രമാണിച്ച് നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്കു 10 കിലോ സ്പെഷൽ അരി നൽകും. 5 കിലോ വീതം പച്ചരിയും പുഴുക്കലരിയും ആണു നൽകുക. ഓഗസ്റ്റിൽ വെള്ള കാർഡ് ഉടമകൾക്കു 8 കിലോയും നീല കാർഡ് അംഗങ്ങൾക്ക് 2 കിലോ വീതവും അരിയാണു സാധാരണ വിഹിതം. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു കിലോ പഞ്ചസാരയും സ്പെഷലായി വിതരണം ചെയ്യും. 

അതേസമയം, വെൽഫെയർ സ്ഥാപനങ്ങൾക്കു ഭക്ഷ്യധാന്യങ്ങൾ തുടർന്നും നൽകാനുള്ള ക്വോട്ട പുനഃസ്ഥാപിച്ചതായി കേന്ദ്രം കേരളത്തെ അറിയിച്ചു. സംസ്ഥാനത്ത് സാമൂഹികക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങൾക്കും പട്ടിക ജാതി – വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിനു കീഴിലുള്ള ഹോസ്റ്റലുകൾക്കുമാണ് പ്രത്യേക സ്കീം പ്രകാരം ഭക്ഷ്യധാന്യങ്ങൾ നൽകിവരുന്നത്.

English Summary: Special rice for blue white ration card owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com