ADVERTISEMENT

ദുബായ് ∙ വിശ്വാസം ജനകോടികളിൽ അർപ്പിച്ച അറ്റ്‌ലസ് രാമചന്ദ്രൻ (എം.എം.രാമചന്ദ്രൻ – 80) ഓർമയായി. ബാങ്ക് ഉദ്യോഗസ്ഥനായി തുടങ്ങി സ്വർണ വ്യാപാര രംഗത്ത് സ്വന്തം സാമ്രാജ്യം സൃഷ്ടിച്ച രാമചന്ദ്രൻ, വ്യവസായ ലോകത്തെ ഉയർച്ച താഴ്ചകളുടെ നേർച്ചിത്രം കൂടിയാണ്. 

സിനിമാ നിർമാണം, വിതരണം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച രാമചന്ദ്രൻ വൈശാലി, വാസ്തുഹാര, ധനം ഉൾപ്പടെ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ചു. അറ്റ്ലസ് ജ്വല്ലറിയുടെ തകർച്ച ശരീരത്തെയും മനസ്സിനെയും ബാധിച്ചെങ്കിലും സഹൃദയത്വവും ആത്മവിശ്വാസവും കൈമുതലാക്കി പിടിച്ചുനിന്നു. പൊതുവേദികളിൽ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.  ഞായറാഴ്ച പ്രാദേശിക സമയം രാത്രി 11ന് (ഇന്ത്യൻ സമയം 12.30) ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ജബൽ അലിയിലെ സോനാപുർ ശ്മശാനത്തിൽ സംസ്കരിച്ചു. സഹോദരൻ എം.എം.രാമപ്രസാദ് മേനോൻ ചിതയ്ക്കു തിരി കൊളുത്തി. ഭാര്യ: ഇന്ദിര. മക്കൾ: ഡോ. മഞ്ജു, ശ്രീകാന്ത്. മരുമകൻ അരുൺ.

English Summary: Atlas Ramachandran passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com