ADVERTISEMENT

കോട്ടയം ∙ പ്രണയപ്പകയിൽ ഒരാൾ മറ്റെയാളുടെ ജീവനെടുക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായാണു പൊലീസിന്റെ കണക്ക്. 2017 മുതൽ 2022 വരെ സംസ്ഥാനത്ത് ഇത്തരം 13 കൊലപാതകങ്ങൾ സംഭവിച്ചു. പ്രണയം തകർന്നതിനെത്തുടർന്ന് കോട്ടയം ജില്ലയിൽ പത്തുവർഷത്തിനിടെ മൂന്നു കൊലപാതകങ്ങളുണ്ടായി. 

2013 നവംബർ 23

മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷ് കൊല്ലപ്പെട്ടു. പാമ്പാടി കുന്നേൽപാലത്തിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നു ലെനീഷ് പിന്മാറിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തി. കാമുകി  ശ്രീകല അറസ്റ്റിലായി. 

2017 ഫെബ്രുവരി 1

ആർപ്പൂക്കര സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഫിസിയോതെറപ്പി വിദ്യാർഥി ലക്ഷ്മിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നു. പ്രണയം നിരസിച്ചതായിരുന്നു ആക്രമണത്തിനു കാരണം. ആദർശ് എന്ന യുവാവും ജീവനൊടുക്കി.

2017 ഒക്ടോബറിൽ 1

പാലാ സെന്റ് തോമസ് കോളജ് ക്യാംപസിൽ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി നിഥിനാമോൾ കൊല്ലപ്പെട്ടു. പ്രണയത്തിൽ നിന്ന് പിന്മാറിയതായിരുന്നു ആക്രമണകാരണം. സഹപാഠി അഭിഷേക് അറസ്റ്റിലായി.

English Summary: Murder for rejecting love increasing in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com