ADVERTISEMENT

കൊച്ചി ∙ സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ കേസിൽ വിചാരണക്കോടതിയുടെ ശിക്ഷ തടഞ്ഞ് ജാമ്യത്തിൽ വിടണമെന്ന് ആവശ്യപ്പെട്ടു പ്രതിയും ഭർത്താവുമായ കിരൺ കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ശിക്ഷാ ഉത്തരവിൽ പ്രഥമദൃഷ്ട്യാ അപാകതയില്ലെന്നും ജാമ്യത്തിൽ വിടുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആയുർവേദ മെഡിക്കൽ വിദ്യാർഥിയായ വിസ്മയ 2021 ജൂൺ 21ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊല്ലം അഡീ. സെഷൻസ് കോടതി കിരണിനു 10 വർഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 

English Summary: Vismaya Case: High Court rejects Kiran Kumar's petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com