ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിൻമാറി
Mail This Article
കൊച്ചി ∙ ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് വിജു ഏബ്രഹാം പിന്മാറി. തുടർ ഉത്തരവിനായി കേസുകൾ ചീഫ് ജസ്റ്റിസിനു മുൻപാകെ നൽകാനും സിംഗിൾ ബെഞ്ച് ഹൈക്കോടതി റജിസ്ട്രിക്ക് നിർദേശം നൽകി.
ഒന്നാം പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥരുമായ എസ്.വിജയൻ, രണ്ടാം പ്രതി തമ്പി എസ്.ദുർഗാദത്ത്, നാലാം പ്രതി മുൻ ഡിജിപി സിബി മാത്യൂസ്, ഏഴാം പ്രതി ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി.ശ്രീകുമാർ, 11-ാം പ്രതി മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്.ജയപ്രകാശ്, 17–ാം പ്രതി മുൻ ഐബി ഉദ്യോഗസ്ഥൻ വി.കെ.മെയ്നി എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണു ഹൈക്കോടതിയിലുള്ളത്.
English Summary: ISRO Spy case Conspiracy: Judge withdrew from considering bail petition