ADVERTISEMENT

തിരുവനന്തപുരം ∙ കൊലപാതക ശ്രമവും മോഷണവും മുതൽ വീടുകയറി ആക്രമണം വരെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ട 33 തടവുകാരെ കൂടി ശിക്ഷാ കാലയളവിൽ ഇളവു നൽകി വിട്ടയയ്ക്കാൻ മന്ത്രിസഭാ യോഗം ഗവർണറോടു ശുപാർശ ചെയ്തു.

ക്രിമിനൽ കേസുകളിൽ 7 വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചതിനെ തുടർന്നു സെൻട്രൽ ജയിലുകളിൽ കഴിയുന്ന 33 പേർക്കു 6 മാസം വരെ ഇളവു നൽകി മോചിപ്പിക്കാനാണു ശുപാർശ .കൊലപാതക കേസുകളിൽ ഉൾപ്പെട്ടു ജീവപര്യന്തം കഠിന തടവിനു ശിക്ഷിക്കപ്പെട്ട, രാഷ്ട്രീയ തടവുകാർ ഉൾപ്പെടെയുള്ളവരെ ഇളവു നൽകി വിട്ടയയ്ക്കാൻ സർക്കാർ മുൻപ് തീരുമാനിച്ചിരുന്നു. ഇതിൽ മൂന്നാം ഭാര്യയുടെ കാമുകനെ വെട്ടി നുറുക്കി റോഡിലും കായലിലും ഉപേക്ഷിച്ച കേസിലെ മുൻ ഡിവൈഎസ്പി ഷാജിയുടെ സഹായി ഒഴികെയുള്ളവരുടെ മോചനം ഗവർണർ അംഗീകരിച്ചിരുന്നു.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ശിക്ഷാ ഇളവിന് മന്ത്രിസഭ ഇപ്പോൾ ശുപാർശ ചെയ്തത്. ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ജയിൽ മേധാവി എന്നിവർ അടങ്ങുന്ന സമിതി സമിതി ശുപാർശ ചെയ്ത 34 തടവുകാരിൽ ഒരാളെ ഒഴിവാക്കി. ഇയാളുടെ ശിക്ഷാ കാലാവധി ഒരു മാസത്തിനകം തീരുന്ന സാഹചര്യത്തിലാണിത്. മറ്റ് 33 പേരെ ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് ഇളവു നൽകി വിട്ടയയ്ക്കാനാണ് ഗവർണറോട് ശുപാർശ ചെയ്യുന്നത്.

English Summary: Azadi Ka Amrit Mahotsav; Prisoners release in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com