ADVERTISEMENT

ഗുരുവായൂർ ∙ ദേവസ്വം ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ കൊമ്പൻ  സിദ്ധാർഥൻ  ഇടഞ്ഞ് റോ‍ഡിലേക്ക്  ഓടി.  തമ്പുരാൻപടി വരെ എത്തിയ കൊമ്പൻ തിരിച്ച് കാവീട് ജംക്‌ഷനിൽ എത്തിയപ്പോൾ നടുറോഡിൽ നിലയുറപ്പിച്ചു. ഇതിനിടെ  പാപ്പാന്മാരായ കുളപ്പുള്ളി സുന്ദരൻ, പ്രേമൻ എന്നിവർ ആനയുടെ ചങ്ങല അടുത്ത മരത്തിൽ കൊളുത്തി   ബന്ധിച്ചു. പിന്നീട് പഴം നൽകി നിയന്ത്രണത്തിലാക്കി കൊമ്പനെ കോട്ടയിലേക്ക് കൊണ്ടു പോയി തളച്ചു. 

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് ആനയൂട്ടിൽ പങ്കെടുക്കാനായി സിദ്ധാർഥനെ അഴിച്ച് കോവിലകത്തിന്റെ വടക്ക് ഭാഗത്ത് എത്തിച്ചപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഓടിയത്. ആനക്കോട്ടയുടെ ഗേറ്റ് അടച്ചെങ്കിലും അത് തുറന്ന് ആന പുറത്തേക്ക് ഓടി. പിന്നാലെ ഒരു നായ എത്തിയതോടെ  പേടിച്ച് ഓടിയതാണ് എന്ന് കരുതുന്നു. 

ആരെയും ഉപദ്രവിക്കാതെ തമ്പുരാൻപടി ജംക്‌ഷനിലെത്തിയ ആനയെ  പാപ്പാന്മാർ തന്ത്രത്തിൽ തിരിച്ച് കോട്ടയിൽ എത്തിക്കാൻ ശ്രമിച്ചു. ഇതിനിടെ കാവീട് റോഡിൽ നിന്നപ്പോൾ തളച്ചു. 10 ദിവസം മുൻപാണ് സിദ്ധാർഥനെ മദപ്പാടിൽ നിന്ന് അഴിച്ചത്. പാപ്പാന്മാരുടെയും ഡോക്ടർമാരുടെയും സംഘം സഹായവുമായി ഒപ്പം ഉണ്ടായിരുന്നു.

English Summary : Elephant turned violent at Guruvayoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com