ADVERTISEMENT

തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 18 വയസ്സ് കഴിഞ്ഞ വിദ്യാർഥിനികൾക്കു പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചു.

വിദ്യാർഥിനികൾക്ക് ഹാജരിനുള്ള പരിധി ആർത്തവ അവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചാണ് ഉത്തരവ്. സർവകലാശാലാ നിയമങ്ങളിൽ ഭേദഗതി വരുത്താൻ നിർദേശം നൽകിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു.

ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75% ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവ അവധി പരിഗണിച്ച് 73% ഹാജരുണ്ടെങ്കിലും പരീക്ഷ എഴുതാം എന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയാണ് ആദ്യം കൊണ്ടുവന്നത്.

English Summary: Menstrual and Maternity Leave for Girls in all Universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com