ADVERTISEMENT

കൊച്ചി∙ കർഷകർക്കുള്ള കുടിശിക തീർക്കാതെ കൃഷിമന്ത്രിയും സംഘവും ഇസ്രയേലിലേക്കു നടത്തുന്ന പഠനയാത്ര ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. വിദേശയാത്ര ആവശ്യമെങ്കിൽ നയതീരുമാനം എടുക്കാൻ സർക്കാരിന് അവകാശമുണ്ടെന്നു കോടതി വ്യക്തമാക്കി. കിഫയുടെ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) പാലക്കാട് ജില്ലാ ഭാരവാഹി സോണി പി. ജോർജ് നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് തള്ളിയത്. 

കർഷകർക്കുള്ള നഷ്ടപരിഹാരവും വിവിധ ഇനത്തിൽ സംഭരിച്ച ഉൽപന്നങ്ങളുടെ വിലയും പെൻഷനും നൽകാൻ കുടിശികയുള്ളപ്പോൾ കൃഷിപഠനത്തിനു 2 കോടി രൂപ ചെലവിട്ടു വിദേശയാത്ര നടത്തുന്നതു ന്യായമല്ലെന്നു ഹർജിക്കാർ വാദിച്ചു. യാത്രാസംഘത്തിലുള്ളവരെ തിരഞ്ഞെടുത്ത നടപടി സുതാര്യമല്ല. ഇസ്രയേലിലെ പരിസ്ഥിതിയും കാലാവസ്ഥയും കേരളത്തിലെ സാഹചര്യത്തിൽ നിന്നു വിഭിന്നമാണ്. ഇസ്രയേലിൽ പിന്തുടരുന്ന കൃഷി രീതി കേരളത്തിനു യോജിച്ചതാണെന്ന ആധികാരിക രേഖയില്ലാതെ അവിടേക്കുള്ള പഠനയാത്ര തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

English Summary : Highcourt rejected the petition against agricultural minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com