ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ സർവീസിലെ 1613 ഉദ്യോഗസ്ഥർ വിജിലൻസ് അന്വേഷണം നേരിടുന്നവർ. ഇതിൽ 1061 പേ‍ർക്കെതിരെ വിജിലൻസ് കേസ്. 129 പേർക്കെതിരെ അന്വേഷണം. 423 പേർക്കെതിരെ പ്രാഥമിക അന്വേഷണം. തദ്ദേശ വകുപ്പാണു അഴിമതിപ്പട്ടികയിൽ ഒന്നാമത് – 154. പിണറായി സർക്കാരിന്റെ രണ്ടു തവണയായുള്ള 6 വർഷത്തെ കണക്കാണിത്. ഇക്കാലയളവിൽ 16 ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെട്ടു.

റവന്യു വകുപ്പിനാണു രണ്ടാം സ്ഥാനം – 97. സഹകരണ വകുപ്പ് – 61, സിവിൽ സപ്ലൈസ് – 37, പൊതുമരാമത്ത് – 29, വിദ്യാഭ്യാസം – 25,ആരോഗ്യം – 23, മോട്ടർ വാഹനം – 20, വ്യവസായം – 13, കൃഷി – 13, എക്സൈസ് – 11 എന്നീ വകുപ്പുകളാണു തൊട്ടു പിന്നിൽ. മറ്റു വകുപ്പുകളിൽ പത്തിൽ താഴെ കേസുകൾ മാത്രം. 85 ഉദ്യോഗസ്ഥർ  സസ്പെൻഷനിലാണ്. റവന്യു – 22, തദ്ദേശം – 19, ആരോഗ്യം – 8 എന്നിവരാണ് ആദ്യ സ്ഥാനക്കാർ.

പൊലീസും പിന്നിലല്ല

അഴിമതിക്കേസുകളുടെ എണ്ണത്തിൽ പൊലീസും ഒട്ടും പിന്നിലല്ല. വിവിധ റാങ്കിലെ 31 ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വിജിലൻസ് കേസുണ്ട്.  ഗുണ്ടാ – മാഫിയ ബന്ധമുള്ള 23 പൊലീസുകാർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം വിവിധ ഘട്ടത്തിലാണ്. ഇതിൽ കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ളവർ വരെയുണ്ട്.

English Summary: 85 government officials under suspension for corruption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com