രാഹുലിന് അയോഗ്യത: യൂത്ത് കോൺ.– കെഎസ്‌യു രാജ്ഭവൻ മാർച്ചിനു നേരെ പൊലീസ് രാജ്

HIGHLIGHTS
  • പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു, 10 പേർ ആശുപത്രിയിൽ
kozhikode-congress-protest
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
SHARE

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിക്ക് എതിരായ കോടതി വിധിയിലും എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിലും പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസും കെഎസ്‌യുവും രാജ്ഭവനിലേക്കു നടത്തിയ മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ പൊലീസ് മൃഗീയമായി തല്ലിച്ചതച്ചു.  ലാത്തിച്ചാർജിൽ സാരമായി പരുക്കേറ്റ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്തിയടിയിൽ 3 പേരുടെ തല പൊട്ടി ചോരയൊഴുകി. സമീപകാലത്തൊന്നും കാണാത്ത വിധത്തിലാണു പൊലീസ് പ്രവർത്തകർക്കു നേരെ തിരിഞ്ഞത്. 

police-atrocity-on-youth-congress
പൊലീസ് മുറ... രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചു തിരുവനന്തപുരത്തു കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചപ്പോൾ. ചിത്രം: മനോരമ

നേരത്തെ രാജ്ഭവനു മുന്നിൽ ഇരു സംഘടനകളും ശക്തമായ പ്രതിഷേധമാണു തീർത്തത്. വെള്ളയമ്പലം ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണു പൊലീസ് പ്രകോപിതരായത്. പ്രവർത്തകർക്കു നേരെ പൊലീസ് 6 തവണ ജലപീരങ്കി പ്രയോഗിച്ചു.

tvm-ksu-youth-congress-protest-1
തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർ.

ഒരു പ്രകോപനവും കൂടാതെയായിരുന്നു പ്രവർത്തകർക്കു നേരെ പൊലീസിന്റെ ആക്രമണം ഉണ്ടായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട് പറഞ്ഞു. മാരകമായ ലാത്തിച്ചാർജാണു നടന്നത്. പിണറായി വിജയനു നേരെ മുൻപു സമരം നടത്തിയപ്പോഴൊന്നും ഇത്തരത്തിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിട്ടില്ല. മോദിക്കെതിരെ പ്രതിഷേധിച്ചപ്പോഴാണു പിണറായിയുടെ പൊലീസ് ക്രൂരമായി പ്രവർത്തകരെ മർദിച്ചതെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെയും പിണറായിക്കെതിരെയും ശക്തമായ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Congress Protest in Rahul Gandhi disqualification issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS