ADVERTISEMENT

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ നിർമാണക്കമ്പനി ഉടമ സന്തോഷ് ഈപ്പനു വിചാരണക്കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇതുവരെ 10 തവണ ചോദ്യം ചെയ്തു, ഈ മാസം 20 ന് അറസ്റ്റ് ചെയ്ത ശേഷം 7 ദിവസം തുടർച്ചയായി കസ്റ്റഡിയിൽ ചോദ്യം ചെയ്തു, ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട 4.5 കോടി രൂപയുടെ കോഴ ഇടപാടിൽ അറിയാവുന്ന കാര്യങ്ങളെല്ലാം ഇതിനകം അന്വേഷണ സംഘത്തിനു കൈമാറി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി സന്തോഷ് ഈപ്പൻ നൽകിയ ജാമ്യഹർജി പരിഗണിച്ചാണു ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ കോടതി ജാമ്യം അനുവദിച്ചത്. സന്തോഷ് ഈപ്പൻ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന പരാതി ഇഡിക്കുമുണ്ടായിരുന്നില്ല.

പദ്ധതി നടപ്പിലാക്കാൻ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് വഴി കൈമാറിയ 19 കോടി രൂപയിൽ 4.50 കോടി രൂപ നിർമാണക്കരാർ ലഭിക്കാനായി സന്തോഷ് ഈപ്പൻ കോഴയും കമ്മിഷനുമായി നൽകിയെന്നാണ് ഇഡിയുടെ കേസ്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും ഇതിന്റെ വിഹിതം ലഭിച്ചതായാണ് ഇഡിയുടെ നിഗമനം. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു കമ്മിഷൻ പണം ഡോളറാക്കി നൽകിയെന്നു സന്തോഷ് കുറ്റസമ്മത മൊഴി നൽകിയിരുന്നു.

പദ്ധതി നടത്തിപ്പിന്റെ ഘട്ടത്തിൽ ലൈഫ് മിഷൻ സിഇഒയായിരുന്ന യു.വി.ജോസിന്റെ മൊഴികളും സന്തോഷ് ഈപ്പന്റെ അറസ്റ്റിനു വഴിയൊരുക്കിയിരുന്നു. കേസിലെ കൂട്ടുപ്രതിയായ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റിനു പിന്നാലെയാണു സന്തോഷിനെയും അറസ്റ്റ് ചെയ്തത്. ശിവശങ്കർ ഇപ്പോഴും റിമാൻഡിലാണ്.

English Summary: Santhosh Eapen Granted Bail In Life Mission Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com