ADVERTISEMENT

കോഴിക്കോട്∙ മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര ചലച്ചിത്ര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്നും വിവാദങ്ങളിലേക്കില്ലെന്നും കുടുംബം. വിവിധ ഇടങ്ങളിൽ നിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.

വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് എത്തിച്ചേരാൻ കഴിയാത്തതിലെ ദുഃഖം അറിയിച്ചിരുന്നുവെന്ന് മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ പറഞ്ഞു. ഷൂട്ടിങ്ങും മറ്റ് അത്യാവശ്യ കാര്യങ്ങളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പയ്ക്കും വിയോജിപ്പായിരുന്നു.  ഇന്നസന്റിന്റെ സംസ്കാര ചടങ്ങുകൾക്ക് വിദേശത്തായിരുന്നതിനാൽ പിതാവിന് പങ്കെടുക്കാനായിരുന്നില്ല. എല്ലാവരുടെയും സാഹചര്യം മനസ്സിലാക്കണം. ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാർ പറഞ്ഞു.

മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം ആദരം നൽകിയില്ല: ടി.പത്മനാഭൻ

കോഴിക്കോട് ∙ മാമുക്കോയയ്ക്ക് ചലച്ചിത്ര ലോകം അർഹിച്ച ആദരം നൽകിയില്ലെന്ന് കഥാകൃത്ത് ടി. പത്മനാഭൻ. മരിക്കണമെങ്കിൽ എറണാകുളത്തു പോയി മരിക്കണമെന്ന് സംവിധായകൻ വി.എം.വിനു പറഞ്ഞത് ശരിയാണ്. മാമുക്കോയ വളരെ അടുത്ത സുഹൃത്തായിരുന്നു. മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും താൻ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയയെന്നും പത്മനാഭൻ പറഞ്ഞു.

English Summary: Mamukkoya's family says no complaint regarding absence of film stars during funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com