ചക്രക്കസേരയിലെ കാത്തിരിപ്പ് എല്ലാം ശരിയാകാൻ

HIGHLIGHTS
  • തിരഞ്ഞെടുപ്പു ജോലിക്കിടെ വീണു പരുക്കേറ്റ അധ്യാപിക തേടുന്നത് സർക്കാരിൽനിന്നു മനുഷ്യത്വ സമീപനം
n-vidhyalakshmi
ചക്രക്കസേരയിൽ സ്‌കൂളിലെത്തിയ അധ്യാപിക എൻ.വിദ്യാലക്ഷ്‌മിയെ സ്‌റ്റാഫ് റൂമിലേക്കു പോകാൻ സഹായിക്കുന്ന വിദ്യാർഥികൾ. ചിത്രം: മനോരമ
SHARE

ഒറ്റപ്പാലം ∙ അമ്പലപ്പാറ കടമ്പൂർ ഗവ. ഹൈസ്കൂളിലെ അധ്യാപിക എൻ.വിദ്യാലക്ഷ്മി ഇന്നലെയും സ്കൂളിലെത്തിയതു ചക്രക്കസേരയിലാണ്. 2021 ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പു ജോലിക്കിടെ വീണു നട്ടെല്ലിനു ഗുരുതര പരുക്കേറ്റു മാസങ്ങളോളം ചികിത്സയിലായിരുന്നു. 2022 ഡിസംബർ ഒന്നിനാണു തിരികെ ജോലിക്കെത്തിയത്. പ്രബേഷൻ തികയാൻ 2 മാസം മാത്രം ശേഷിക്കെയായിരുന്നു അപകടം. അതോടെ, പ്രബേഷൻ കാലാവധി പൂർത്തീകരിച്ചു നിയമനം സ്ഥിരീകരിക്കാനുള്ള നടപടികൾ അനിശ്ചിതാവസ്ഥയിലായി. 

ചികിത്സയ്ക്കായി അവധിയെടുത്ത 17 മാസത്തിൽ വെറും 4 മാസത്തെ ശമ്പളമാണു സർക്കാർ അനുവദിച്ചത്. മുൻകാല പ്രാബല്യത്തോടെ നിയമനം സ്ഥിരപ്പെടുത്താനും ശമ്പളം മുഴുവൻ കിട്ടാനുമാണു വിദ്യാലക്ഷ്മി കാത്തിരിക്കുന്നത്. 

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ജനുവരി 12നു സ്കൂളിലെത്തിയപ്പോൾ ടീച്ചർ നിവേദനം നൽകിയിരുന്നു. ‘എല്ലാം ശരിയാകു’മെന്ന് മന്ത്രി ഉറപ്പു നൽകി. അത് യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണ് ടീച്ചർ. 

English Summary : Teacher, who fell down during election duty, is looking for humanitarian approach from government

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA