ADVERTISEMENT

കൊച്ചി ∙ പോളിസി എടുത്തപ്പോൾ രോഗവിവരം മറച്ചുവച്ചെന്ന കാരണത്താൽ ഇൻഷുറൻസ് തുക നൽകേണ്ടെന്നു ഹൈക്കോടതി ഉത്തരവിട്ടു. 

  ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് പോളിസി ഉടമ മരിച്ച സാഹചര്യത്തിൽ നോമിനിയായ ഭാര്യയ്ക്ക് ഇൻഷുറൻസ് തുക നൽകണമെന്ന എറണാകുളം സബ് കോടതി ഉത്തരവിനെതിരെ എൽഐസിയുടെ സോണൽ മാനേജർ ഉൾപ്പെടെ നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.

തൃശൂർ സ്വദേശി 1994 ഫെബ്രുവരി 14 നാണ് മൂന്നു ലക്ഷം രൂപയുടെ പോളിസി എടുത്തത്. 1995 ജൂലൈ നാലിന് ഇദ്ദേഹം മരിച്ചു. തുടർന്നാണ് ഭാര്യ ഇൻഷുറൻസ് തുക ക്ലെയിം ചെയ്തത്. പോളിസിയെടുക്കുന്നതിന് രണ്ടു വർഷം മുൻപ് ഹൃദയ സംബന്ധമായ രോഗത്തിന് പോളിസി ഉടമ ചികിത്സ തേടിയിരുന്നു.  ശസ്ത്രക്രിയയ്ക്കും വിധേയനായി. ഇതു മറച്ചുവച്ചാണ് പോളിസി എടുത്തതെന്നു വ്യക്തമാക്കി എൽഐസി ഇൻഷുറൻസ് തുക നിഷേധിച്ചു. നേരത്തെയുള്ള ചികിത്സ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തുടങ്ങിയ ചോദ്യങ്ങൾക്ക് മനഃപൂർവം ഇല്ലെന്ന മറുപടിയാണു രേഖയിൽ നൽകി എന്ന കാരണമാണു അധികൃതർ അറിയിച്ചത്.

എന്നാൽ വിവരങ്ങൾ രേഖയിൽ പൂരിപ്പിച്ചത് എൽഐസി ഏജന്റാണെന്നും തെറ്റായ വിവരങ്ങൾ നൽകിയതിനു പോളിസി ഉടമയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നു പറയാനാവില്ലെന്നും വിലയിരുത്തി സബ് കോടതി തുക നൽകാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് എൽഐസി  അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.  

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com