ADVERTISEMENT

തിരുവനന്തപുരം ∙ വീട്ടിൽനിന്നിറങ്ങാൻ നേരം പതിവുപോലെ സഖാവിന്റെ കയ്യിൽ പിടിച്ചു യാത്രയാക്കുന്നതുപോലെ വിനോദിനി, കോടിയേരിയുടെ വലതു കൈയിൽ തന്റെ ഇരുകൈകളും ചേർത്തുപിടിച്ചു. ഒരു നിമിഷം, മുഖത്തെ സങ്കടം വിങ്ങിക്കരച്ചിലായി മാറി. ജീവൻ തുടിക്കുന്ന ശിൽപമായി കോടിയേരിയെ കണ്ടവരുടെ കണ്ണുകളിലും സങ്കടക്കണ്ണീർ പൊടിഞ്ഞു.  

കോടിയേരി ബാലകൃഷ്ണന്റെ മെഴുകുശിൽപം വീട്ടിലെത്തിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങളാണ് അരങ്ങേറിയത്. മകൻ ബിനീഷ് കോടിയേരിയും ഭാര്യ റിനീറ്റയും അച്ഛന്റെ ഓർമയിൽ കൈപ്പടം നെഞ്ചോടു ചേർത്തു. 

6 മാസമെടുത്താണു ശിൽപി സുനിൽ കണ്ടല്ലൂർ, അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ ശിൽപം പൂർത്താക്കിയത്. കോടിയേരിയുടെ അതേ ഉയരത്തിലും ഭാരത്തിലുമുള്ള പൂർണകായ ശിൽപമാണു നിർമിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ മെഴുകു മ്യൂസിയത്തിൽ ശിൽപം സ്ഥാപിക്കും.

English Summary: Kodiyeri Balakrishnan wax statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com