ADVERTISEMENT

മാവേലിക്കര (ആലപ്പുഴ) ∙ പുന്നമ്മൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ േകസിലെ പ്രതിയായ അച്ഛൻ ശ്രീമഹേഷ് മാവേലിക്കര സ്പെഷൽ ജയിലിൽ കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇയാളെ ആദ്യം മാവേലിക്കര ജില്ലാ ആശുപത്രിയിലും രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ രാത്രി അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകട നില തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.

ഇന്നലെ വൈകിട്ട് 6.45 നാണ് ആത്മഹത്യാശ്രമം. തെളിവെടുപ്പിനു ശേഷം ജയിലിൽ എത്തിച്ച ശ്രീമഹേഷിനെ ജയിൽ അധികൃതർ വാറന്റ് റൂമിൽ എത്തിച്ചപ്പോഴാണു സംഭവം. റിമാൻഡ് രേഖകൾ ജയിൽ റജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനിടെ മേശമേലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും സ്വയം മുറിവേൽപിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് ആഴമുള്ളതാണ്. ശ്രീമഹേഷിന്റെ (38) അറസ്റ്റ് ഇന്നലെ പകൽ രേഖപ്പെടുത്തിയിരുന്നു. ഉച്ചയോടെ പ്രതിയുമായി, സംഭവം നടന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പു നടത്തി. 

ബുധനാഴ്ച രാത്രി ഏഴരയോടെയാണു നക്ഷത്ര കൊല്ലപ്പെട്ടത്. നക്ഷത്രയുടെ നിലവിളി കേട്ടു സമീപത്ത്  മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോൾ വെട്ടേറ്റ് കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. നിലവിളിച്ചു പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കും തലയ്ക്കും വെട്ടേറ്റു. തന്റെ സുഖജീവിതത്തിനു മകൾ തടസ്സമാകുമെന്ന ചിന്തയിലാണു ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയതെന്നാണു  പ്രാഥമിക നിഗമനം. നക്ഷത്രയുടെ സംസ്‌കാരം ഇന്നു വൈകിട്ടു 3ന്, പരേതയായ അമ്മ വിദ്യയുടെ പത്തിയൂരിലെ വീട്ടുവളപ്പിൽ നടത്തും. 

English Summary: Mahesh accused in daughter Nakshathra murder case critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com