ADVERTISEMENT

താനൂർ (മലപ്പുറം) ∙ പൂരപ്പുഴ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് 2 പോർട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. സീനിയർ പോർട്ട് കൺസർവേറ്റർ വി.വി.പ്രസാദ് (50), ചീഫ് സർവേയർ സെബാസ്റ്റ്യൻ ജോസഫ് (43) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ദുരന്തം അന്വേഷിക്കുന്ന ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മത്സ്യബന്ധന ബോട്ടാണെന്ന വിവരം മറച്ചുവച്ച് പുതിയ ബോട്ടെന്ന നിലയിലാണ് അപകടത്തിൽപെട്ട അറ്റ്‌ലാന്റിക്കിന് ഉദ്യോഗസ്ഥർ അനുമതി നൽകിയത്.

ഓരോ ഘട്ടത്തിലും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തേണ്ട സർവേയർ, ബോട്ടിന്റെ മുകൾത്തട്ടിലേക്ക് കോണി നിർമിച്ച കാര്യംപോലും പരിശോധിച്ചില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബേപ്പൂർ പോർട്ടിന്റെ ചുമതലയുള്ള സീനിയർ പോർട്ട് കൺസർവേറ്ററായ വി.വി.പ്രസാദ് നടപടി ഫയലുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോട്ടുടമ പി.നാസറിന് അയച്ചുകൊടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും റിമാൻഡ് ചെയ്തു.

English Summary : Two port Employees arrested on tanur boat tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com