അർമീനിയയിൽ മലയാളി യുവാക്കൾ തമ്മിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു
Mail This Article
തൃശൂർ ∙ അർമീനിയയിൽ വാട്സാപ് പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്ക പരമ്പരയ്ക്കൊടുവിൽ മലയാളി യുവാക്കൾ തമ്മിൽ നടന്ന കത്തിക്കുത്തിൽ കൊരട്ടി സ്വദേശി കൊല്ലപ്പെട്ടു. അർമീനിയയിലെ യേരവനിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന, കൊരട്ടി കട്ടപ്പുറം പാറപ്പറമ്പിൽ അയ്യപ്പന്റെയും ജയയുടെയും മകൻ സൂരജ് (27) ആണു കൊല്ലപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ചാലക്കുടി തുരുത്തിപ്പറമ്പ് കണ്ണൂക്കാടൻ ലിജോ, തൃശൂർ സ്വദേശി കിരൺ എന്നിവർക്കും കുത്തേറ്റു. ലിജോയുടെ നില ഗുരുതരമാണ്. കുത്തിയതായി പൊലീസ് കരുതുന്ന തിരുവനന്തപുരം സ്വദേശി അബിൻ ബിജു, 5 മലയാളി സുഹൃത്തുക്കൾ എന്നിവർ ഒളിവിലാണ്.
വേൾഡ് മലയാളി ഫെഡറേഷന്റെ അർമീനിയൻ കോ–ഓർഡിനേറ്റർ സിബിൻ ഉൾപ്പെടെയുള്ള മലയാളികൾ അർമീനിയൻ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണു വിശദമായ വിവരങ്ങൾ ലഭിച്ചത്.
English Summary : Malayali youth died in Armenia