ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര സർക്കാർ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീം കോടതിയിൽ കേരളത്തിനു വേണ്ടി വാദിക്കുക മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ കെ.കെ.വേണുഗോപാൽ തന്നെയായിരിക്കും. 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.ഏബ്രഹാമും ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും കെ.കെ.വേണുഗോപാലുമായി ആശയവിനിമയം നടത്തി. ഹർജിയുമായി മുന്നോട്ടുപോകാനാണു ധാരണ.

കേരളത്തിന്റെ വാദങ്ങൾ ഭരണഘടനാപരമായി നിൽനിൽക്കുമെന്ന അഭിപ്രായമാണു സർക്കാരിനു ലഭിച്ചത്. മറ്റു സംസ്ഥാനങ്ങൾക്കു കൂടി ഗുണകരമാകുന്ന ചരിത്രപരമായ നിയമ പോരാട്ടമായാണു സർക്കാർ ഇൗ കേസിനെ കാണുന്നത്. മലയാളി തന്നെ കേരളത്തിനു വേണ്ടി കേന്ദ്രത്തിനെതിരെ വാദിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. 

ഭരണഘടനാപരമായി സംസ്ഥാനത്തിനുള്ള അവകാശങ്ങൾ കേന്ദ്രം നിയന്ത്രിക്കുന്നു എന്നു കേരളം വാദിക്കുന്നതിനാൽ കേസ് ഭരണഘടനാ ബെഞ്ചിലേക്ക് പോകാനാണ് സാധ്യതയെന്നു സംസ്ഥാന സർക്കാർ കരുതുന്നു.

English Summary : KK Venugopal argue in Supreme Court for Kerala Borrowing limit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com