ADVERTISEMENT

ആലുവ ∙ ‘ആ കുഞ്ഞ് ഇനി തിരിച്ചുവരില്ല!’– ഒടുവിൽ എല്ലാവരും തിരിച്ചറിഞ്ഞു. കുഞ്ഞിന്റെ ഫോട്ടോയും വിവരങ്ങളും ഷെയർചെയ്ത് പ്രാർഥനയോടെ കാത്തിരുന്നവർ നെടുവീർപ്പിട്ടു. രാത്രിയിൽത്തന്നെ പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നെങ്കിലും ‍കുഞ്ഞിനെക്കുറിച്ച് എവിടെ നിന്നെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പൊലീസ്. പക്ഷേ, എല്ലാം വിഫലമായി. കേരള പൊലീസ് തന്നെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു– ‘മകളേ മാപ്പ്’. അവളെ ജീവനോടെ മാതാപിതാക്കൾക്ക് അരികിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി– മാപ്പു പറച്ചിലിനൊപ്പം പൊലീസ് കുറിച്ചു.

പ്രതിക്കു കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യമാണ് പോസ്റ്റിനു താഴെ വരുന്ന കമന്റുകളിലേറെയും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പുലർത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസിനു വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമായി. പ്രതിഷേധവുമായി യുവജന സംഘടനകൾ ഉൾപ്പെടെ രംഗത്തെത്തി.

English Summary : Aluva Child Murder, Unforgivable brutality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com