ADVERTISEMENT

ഇരിട്ടി (കണ്ണൂർ) ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയും സിപിഎമ്മിന്റെ മുൻ സൈബർ പോരാളിയുമായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും ജയിലിലടച്ചു. മകളുടെ പേരിടൽ ചടങ്ങിനിടെ, ഇന്നലെ ഉച്ചയോടെ മുഴക്കുന്ന് എസ്എച്ച്ഒ സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ  വൻസംഘം പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി 3 മണിക്കൂറോളം പ്രതിഷേധിച്ചു. പിആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി. 

ഫെബ്രുവരിയിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചിരുന്നു. കഴിഞ്ഞ മാസം 27ന് ജയിൽമോചിതനായി. വിയ്യൂർ ജയിൽ വാർഡറെ ആക്രമിച്ച കേസ് പരിഗണിച്ച് കണ്ണൂർ റൂറൽ എസ്പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കാപ്പ ചുമത്തിയത്. 

English Summary: Kerala Police arrested Akash Thillankary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com