ADVERTISEMENT

തിരുവനന്തപുരം ∙ സഹകരണ ബാങ്ക് പ്രതിസന്ധിയിലായാൽ നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ ഗാരന്റി സ്കീം പുതുക്കിയ ഉത്തരവ് ജൂലൈയിൽ തന്നെ പുറത്തിറങ്ങിയെങ്കിലും അതിന്റെ ഗുണം നിക്ഷേപകർക്ക് കിട്ടാനുള്ള നടപടിയെടുക്കാതെ അധികൃതർ വൈകിപ്പിച്ചു. ബാങ്ക് പൂട്ടിയാൽ മാത്രമേ നിക്ഷേപകർക്ക് ഗാരന്റി തുക ലഭിക്കൂ എന്ന വ്യവസ്ഥ മാറ്റണമെന്നും ബാങ്ക് പ്രതിസന്ധിയിലായാൽ തന്നെ തുക നൽകണമെന്ന വ്യവസ്ഥ കൂടി ഉൾപ്പെടുത്തണമെന്നും ഡിപ്പോസിറ്റ് ഗാരന്റി ബോർഡ് യോഗം തീരുമാനിച്ചു. പക്ഷേ, ഇൗ തീരുമാനം മാത്രം നടപ്പാക്കാതെ മരവിപ്പിച്ചു. സർക്കാർ ഉത്തരവ് വേണമെന്ന് ബോർഡ് നിലപാടെടുത്തു. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ മതിയെന്ന നിലപാടിൽ സർക്കാരും എത്തി. 

പരിഷ്കാരം അന്ന് നടപ്പായിരുന്നെങ്കിൽ കരുവന്നൂർ ഉൾപ്പെടെ പ്രതിസന്ധിയിലായ ബാങ്കുകളിലെ നിക്ഷേപകർക്ക് 5 ലക്ഷം വീതം ലഭിക്കുമായിരുന്നു. ബോർഡിൽ ഇപ്പോൾ 500 കോടിയെങ്കിലും ഉണ്ടാകുമെന്ന് വൈസ് ചെയർമാൻ കെ.പി.സതീഷ് ചന്ദ്രൻ തന്നെ സമ്മതിച്ചു. ബാങ്ക് പൂട്ടിയാൽ മാത്രമേ ഗാരന്റി പണം കൈമാറൂവെന്ന നിബന്ധനയുണ്ടായതിനാൽ ഇതുവരെ ബോർഡിൽ നിന്ന് പണം നൽകേണ്ടി വന്നിട്ടില്ല. 

English Summary : Department and board did not change the condition that the investors may not get money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com