ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാരിന്റെ നവകേരള സദസ്സിനു ബദലായി പ്രതിപക്ഷം സംഘടിപ്പിക്കുന്ന ‘വിചാരണ സദസ്സ്’ ആദ്യദിനമായ ഡിസംബർ 2ന് ഒരേ സമയം 12 നിയമസഭാ മണ്ഡലങ്ങളിൽ നടക്കും. വൈകിട്ടു മൂന്നിനു തുടങ്ങി ആറിന് അവസാനിക്കുന്ന തരത്തിലാണു ഡിസംബർ 22 വരെ വിചാരണ സദസ്സ്. മുഖ്യമന്ത്രിയുടെയും 11 മന്ത്രിമാരുടെയും മണ്ഡലത്തിലാണ് ആദ്യദിനം പരിപാടി. 

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ബേപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും താനൂരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം.എം.ഹസനും നേമത്തു കെ.സുധാകരനും കളമശേരിയിൽ കെ.മുരളീധരനും ഏറ്റുമാനൂരിൽ പി.ജെ.ജോസഫുമാണ് ഉദ്ഘാടകർ. തുടർന്നുള്ള ദിവസങ്ങളി‍ലെ മണ്ഡലങ്ങളും ഉദ്ഘാടകരും ഒരാഴ്ചയ്ക്കകം തീരുമാനമാകും. 

ഉദ്ഘാടകനു ശേഷം പ്രധാന നേതാക്കളിൽ ഒരാൾ സർക്കാരിനെതിരെയുള്ള കുറ്റപത്രം അവതരിപ്പിച്ചു പ്രസംഗിക്കും. സർക്കാരിൽ നിന്നു പണവും ആനുകൂല്യവും സേവനവും കിട്ടാത്തവർ, പെൻഷൻ ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാർ, പട്ടിക വിഭാഗക്കാർ, മത്സ്യത്തൊഴിലാളികൾ, തൊഴിൽരഹിതരായ യുവാക്കൾ തുടങ്ങിയവരുടെ പ്രതിനിധികളെ പങ്കെടുപ്പിക്കും. ഇവർക്ക് ഓരോരുത്തർക്കും അവരുടെ പ്രയാസം വിവരിക്കാൻ മൂന്നു മിനിറ്റ് വീതം സമയം നൽകും. സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോണിന്റെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കുന്നത്. 

English Summary:

First Day of UDF trial meeting against LDF government in Chief Minister's and Ministers' Constituencies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com