ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ 27 ഡിപ്പോകളിൽ നശിച്ചത് 2.71 ലക്ഷം കിലോഗ്രാം അരിയും ഗോതമ്പും. കോവിഡ് കാലത്തു നശിച്ച 14,000 കിലോ ധാന്യങ്ങളും ഇതിൽ ഉൾപ്പെടും. 2018–19 കാലയളവിലാണ് ഏറ്റവും കൂടുതൽ ധാന്യങ്ങൾ നശിച്ചത്; 1.13 ലക്ഷം കിലോ. 2019–20ൽ 32,000 കിലോ, 2020–21ൽ 14,000 കിലോ, 2021–22ൽ 92000 കിലോ, 2022–23ൽ 20,000 കിലോഗ്രാം എന്നിങ്ങനെയാണ് മറ്റു വർഷങ്ങളിലെ കണക്ക്. 

ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യം നശിച്ച 2018–19 കാലത്തു തന്നെയാണ് ധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക ഉപകരണങ്ങൾക്കായി കൂടുതൽ പണം ചെലവിട്ടതെന്നും കൊച്ചി സ്വദേശിയായ കെ.ഗോവിന്ദൻ നമ്പൂതിരിക്കു വിവരാവകാശ നിയമപ്രകാരം എഫ്സിഐ നൽകിയ മറുപടി വ്യക്തമാക്കുന്നു. 11.21 ലക്ഷം രൂപയാണ് 2018–19ൽ ഇങ്ങനെ ചെലവിട്ടത്. അഞ്ചു വർഷത്തിനിടെ 31.25 ലക്ഷം രൂപയാണ് ഗുണനിലവാരം ഉറപ്പാക്കാൻ ചെലവായതെന്നും മറുപടിയിൽ പറയുന്നു.

English Summary:

2.71 lakh kg of rice and wheat destroyed in FCI depots in Kerala in five years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com