ADVERTISEMENT

ആലുവ ∙ ആലുവയിൽ കൊല്ലപ്പെട്ട 5 വയസ്സുകാരിയുടെ മാതാപിതാക്കൾ മകളുടെ കൊലയാളിക്കു കോടതി തൂക്കുകയർ വിധിച്ചതറിഞ്ഞ ശേഷം വീണ്ടും കീഴ്മാട് ശ്മശാനത്തിൽ പ്രാർഥിക്കാൻ എത്തി. 

അവൾ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ അവർ വിളക്കു തെളിച്ചു. മകളുടെ പേരെഴുതിയ പുഷ്പചക്രം സമർപ്പിച്ചു. ചിത്രത്തിൽ മാല ചാർത്തി. അര മണിക്കൂർ അവിടെ ചെലവഴിച്ചാണു മടങ്ങിയത്. 

ശിക്ഷാവിധി വന്ന ശേഷം ജന്മനാടായ ബിഹാറിൽ പോയി മകളുടെ ആത്മശാന്തിക്കു വേണ്ടി പൂജകൾ നടത്താൻ ദമ്പതികൾ തീരുമാനിച്ചിരുന്നു. എന്നാൽ, അതിനിടെ ബാലികയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്ത കേസ് വന്നതിനാൽ യാത്ര തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്.

English Summary:

Aluva child's parents at the crematorium with prayers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com