ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലയ്ക്കു പുതിയ വിസിയെ കണ്ടെത്താനായി സേർച് കമ്മിറ്റി രൂപീകരിക്കുന്നതടക്കം എല്ലാ നടപടികളും വീണ്ടും വേണ്ടിവരും. ചാൻസലറായ ഗവർണറും യുജിസി, സർവകലാശാലാ സെനറ്റ് എന്നിവയും നിർദേശിക്കുന്ന ഓരോ പ്രതിനിധികളാണു സേർച് കമ്മിറ്റിയിലുണ്ടാകുക. 3 പേരും അക്കാദമിക് വിദഗ്ധരായിരിക്കണം. കണ്ണൂർ സർവകലാശാലയുമായി ബന്ധമുള്ളവരാകരുത്.

ഉന്നതവിദ്യാഭ്യാസ വകുപ്പാണു സേർച് കമ്മിറ്റി രൂപീകരണം ഏകോപിപ്പിക്കുക. പുതിയ വിസിക്കായുള്ള അപേക്ഷ ക്ഷണിക്കുന്ന സേർച് കമ്മിറ്റി 3 പേരെങ്കിലുമുള്ള പാനൽ ഗവർണർക്കു നൽകും. ഇതിൽനിന്നാണു വിസിയെ ഗവർണർ നിയമിക്കുക. പൊതുവേ, സംസ്ഥാന സർക്കാരിന്റെ താൽപര്യം പരിഗണിച്ചാണു നിയമനമെങ്കിലും ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇത്തവണ ഗവർണർ എന്തുചെയ്യുമെന്നു കണ്ടറിയണം.

താൽക്കാലിക വിസിയെ നിയോഗിക്കാനുള്ള അധികാരവും ഗവർണർക്കാണ്. പിവിസി കോ–ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിനാൽ, വിസി പുറത്തുപോകുമ്പോൾ പിവിസിയും പുറത്തു പോകേണ്ടിവരും. അതുകൊണ്ടുതന്നെ, പിവിസിക്ക് വിസിയുടെ താൽക്കാലിക ചുമതല നൽകാനാകില്ല. പ്രഫസർ സ്ഥാനത്തു 10 വർഷമെങ്കിലും പരിചയമുള്ളയാളെ താൽക്കാലിക വിസിയായി നിയോഗിക്കാം. ഇതര സർവകലാശാലയുടെ വിസിക്ക് അധികച്ചുമതല നൽകുകയുമാവാം.

പിവിസി സാബു എ.ഹമീദ് പാലയാട് ക്യാംപസിലേക്ക്

കണ്ണൂർ ∙ സർവകലാശാല പ്രോ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു പ്രഫ. സാബു എ.ഹമീദ് മാറും. തലശ്ശേരി പാലയാട് ക്യാംപസിലെ ബയോടെക്നോളജി വിഭാഗത്തിൽ പ്രഫസറായി ചുമതലയേൽക്കും.പുതിയ വിസിക്കൊപ്പമാണ് പുതിയ പിവിസിയെയും നിയമിക്കുന്നത്.

അക്കാദമിക് രംഗത്തു പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു

സർവകലാശാലയുടെ അക്കാദമിക് രംഗത്തു പല കാര്യങ്ങളും ചെയ്യാൻ സാധിച്ചു. 12 പുതിയ കോഴ്സുകളും ഒരു പുതിയ ക്യാംപസും തുടങ്ങി. വിസിയും സിൻഡിക്കറ്റുമായി മികച്ച ധാരണയോടെ പ്രവർത്തിച്ചു.-പ്രഫ. സാബു എ.ഹമീദ് (പിവിസി) 

English Summary:

Kannur VC Case What Next

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com