ADVERTISEMENT

ആലപ്പുഴ ∙ കേന്ദ്രഭരണപ്രദേശമായ മാഹിയിൽ നിന്നു കേരളത്തിലേക്കു മദ്യം കൊണ്ടുവരുന്നതു നിയമവിധേയമാക്കണമെന്ന് എക്സൈസ് നിർദേശിക്കുന്നു. ഇങ്ങനെ എത്തിക്കുന്ന മദ്യത്തിനു തീരുവ ചുമത്തി സർക്കാരിന്റെ വരുമാനം വർധിപ്പിക്കാമെന്നാണു ശുപാർശ. ഭരണപരിഷ്കരണ വകുപ്പ് അഡീഷനൽ സെക്രട്ടറി ആർ.ആനന്ദവല്ലിയുടെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ നിർദേശമുള്ളത്. നിലവിൽ മാഹിയിൽ നിന്നു കേരളത്തിലേക്കു മദ്യം കടത്തുന്നതു ജയിൽശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.

∙ കഞ്ചാവിൽ കടുപ്പിക്കണം

200 ഗ്രാമിനു മുകളിൽ കഞ്ചാവ് കൈവശംവച്ചാ‍ൽ കമേഴ്സ്യൽ ക്വാണ്ടിറ്റിയായി കണക്കാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ നടപടി വേണമെന്നും ശുപാർശയുണ്ട്. നിലവിൽ ഒരു കിലോഗ്രാം വരെ സ്മോൾ ക്വാണ്ടിറ്റി എന്നാണ് കണക്ക്. അതിൽ കൂടുതൽ കഞ്ചാവുമായി പിടിയിലായാൽ മാത്രമാണു ജാമ്യമില്ലാ വകുപ്പ് ചുമത്താനാകുക. ഇതറിയാവുന്നതിനാൽ കടത്തുകാർ ഒരു കിലോയിൽ കുറച്ചുമാത്രം കൈവശംവയ്ക്കലാണു പതിവ്. എൻഡിപിഎസ് ആക്ട് പ്രകാരം നിരോധിച്ചിട്ടില്ലാത്ത പദാർഥങ്ങൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. ഇവ കൂടി എൻഡിപിഎസ് ആക്ടിൽ ഉൾപ്പെടുത്തി നിയന്ത്രിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

English Summary:

Excise is proposing to legalize importation of liquor from Mahi to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com