ADVERTISEMENT

കൊച്ചി ∙ അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നെല്ലുവരവു കുറഞ്ഞതോടെ അരിവില കുതിക്കുന്നു. മട്ട, വടി, ഉണ്ട ഇനങ്ങളുടെ വില കിലോഗ്രാമിന് 5 –7 രൂപ കൂടി. ഇനിയും കൂടിയേക്കുമെന്നാണു മില്ലുടമകളുടെ വിലയിരുത്തൽ.തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നു നെല്ലിന്റെ വരവു കുറഞ്ഞതും ലഭിക്കുന്ന നെല്ലിന്റെ ഗുണനിലവാരം കുറഞ്ഞതുമാണു വില കൂടാൻ കാരണം. തമിഴ്നാട്ടിൽ കൊയ്ത്തു തുടങ്ങിയെങ്കിലും കാര്യമായി നെല്ലു ലഭിച്ചുതുടങ്ങിയിട്ടില്ല. കിട്ടുന്നതിലാകട്ടെ, പതിരു കൂടുതലുമാണ്. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന നെല്ലിന്റെ സിംഹഭാഗവും സിവിൽ സപ്ലൈസ് കോർപറേഷൻ സംഭരിക്കുന്നതിനാൽ മില്ലുടമകൾക്കു കാര്യമായി ലഭിക്കുന്നില്ല. കേരളത്തിലെ നെല്ല് കേടാകുന്നുണ്ടെന്നും ഇവർ പറയുന്നു.
വിലവർധന ഇങ്ങനെ
ഇനം             പഴയവില       ഇപ്പോൾ
വടി അരി      50 രൂപ          56–57 രൂപ
ഉണ്ട അരി     40 രൂപ          45 രൂപ
ജയ അരി       38 രൂപ          45രൂപ

English Summary:

Rice price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com