ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് ഭരിക്കുന്ന കർണാടക സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ (കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീം) നിർണായകമായ ഭേദഗതി കൊണ്ടുവന്നിട്ടും കേരള സർക്കാർ ഒന്നും ചെയ്യാത്തതിനെതിരെ ഭരണപക്ഷ സർവീസ് സംഘടനകളിലും എതിർപ്പ്. നിരന്തരം വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കൃത്യമായ തീരുമാനം എടുക്കാത്തതിനാൽ സിപിഎം സംഘടനകളായ എൻജിഒ യൂണിയനിലും ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനിലുമാണു രൂക്ഷവിമർശനം ഉയരുന്നത്. 

കർണാടകയിൽ 2006 ഏപ്രിൽ ഒന്നിന് സിപിഎസ് നടപ്പാക്കി. ഈ കാലാവധിക്കു മുൻപുള്ള വിജ്ഞാപനം അനുസരിച്ചു പരീക്ഷ എഴുതിയവരിൽ ഒട്ടേറെപ്പേർക്ക് സിപിഎസ് നിലവിൽ വന്ന ശേഷമാണ് സർവീസിൽ പ്രവേശിക്കാൻ അവസരം ലഭിച്ചത്. അക്കാരണത്താൽ അവർക്കു പഴയ പെൻഷൻ രീതിയായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിഷേധിച്ചു. കഴിഞ്ഞ ദിവസം ഈ തീരുമാനം പിൻവലിച്ച സർക്കാർ, അവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉറപ്പാക്കി.

English Summary:

Contributory Pension scheme: Government Service Organisations against kerala Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com