ADVERTISEMENT

കൊച്ചി∙ ‘ഏഴു വർഷമായി ഞാൻ വിരമിച്ചിട്ട്. അന്നുതൊട്ട് ഈ പടികൾ കയറിയിറങ്ങുന്നു. ഇനിയും പെൻഷൻ പാസായിട്ടില്ല’. എറണാകുളം റീജനൽ പിഎഫ് ഓഫിസിന്റെ പടികളിലേക്കു നോക്കി കെ.എ.ഭവാനി പറഞ്ഞു. ബിനാനി സിങ്ക് എന്ന സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ഈ ആലുവ പാനായിക്കുളം സ്വദേശിനി. നീണ്ട സർവീസ് കാലയളവിൽനിന്നു വിരമിച്ചപ്പോൾ കിട്ടാനുള്ള പിഎഫ് തുകയെ പ്രതീക്ഷയോടെയാണ് കണ്ടത്.

‘അര ലക്ഷത്തോളം രൂപയാണു കിട്ടാനുള്ളത്. ഓരോ തവണയും ഓരോ സാങ്കേതിക കാരണങ്ങൾ പറയും’. ഭവാനി പറഞ്ഞു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടയിലേക്കാണു ഭവാനി കലൂരിലെ ഇപിഎഫ് റീജനൽ ഓഫിസിൽ എത്തിയത്. തന്റെ ദുരിതം യോഗത്തിൽ അവർ വിവരിക്കുകയും ചെയ്തു. ‌‌

English Summary:

KA Bhavani employee of Binani Zinc said that her provident fund pension has not passed yet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com