ADVERTISEMENT

പോത്തൻകോട് (തിരുവനന്തപുരം)∙ തൃപ്പൂണിത്തുറ സ്ഫോടനത്തെ തുടർന്ന് കരാറുകാരൻ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കരാറുകാരൻ പോത്തൻകോട് ശാസ്തവട്ടം പ്ലാവില വീട്ടിൽ അനൂപ് എന്ന ആദർശ്, സഹോദരൻ അഖിൽ (അപ്പൂസ്) എന്നിവർ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു.  

 പോത്തൻകോട്  പൊലീസ് ഇന്നലെ ഉച്ചയോടെയാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിനു സമീപം ചൂരക്കാട് പടക്കം ശേഖരിച്ചു വച്ച കെട്ടിടത്തിൽ ഉഗ്രസ്ഫോടനം നടന്നെന്ന് അറിഞ്ഞതോടെ തന്നെ ബന്ധപ്പെട്ടവർ  ശാസ്തവട്ടത്തെ വാടക വീടുകളിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കൾ മാറ്റി.  ഇവർക്ക് പടക്കം നിർമിക്കാനോ വിൽപന നടത്താനോ ലൈസൻസ് ഉള്ളതായി രേഖകളില്ലെന്ന് എസ്എച്ച്ഒ പറഞ്ഞു. നിയമ പ്രകാരമല്ലാതെ സ്ഫോടക വസ്തു കൈകാര്യം ചെയ്തതിനു പുറമേ കഞ്ചാവ്  സൂക്ഷിച്ചതിനും കേസ് എടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ ആദർശിന് ഗുരുതര പൊള്ളലേറ്റതായാണ് വിവരം. അഖിലിനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. 

 ആദർശിന്റെയും അഖിലിന്റെയും അച്ഛൻ മധുവിൽ നിന്നാണ് ഇവർ പാരമ്പര്യമായി പടക്ക കച്ചവടത്തിലേക്ക് എത്തുന്നത്. മധു 2 വർഷം മുൻപ് അസുഖ ബാധിതനായി മരിച്ചു. ഈ സമയം മധുവിന്റെ ഭാര്യ ആനന്ദവല്ലിയുടെ പേരിൽ പടക്കവിൽപനയ്ക്കായി മാത്രം ലൈസൻസ് ഉണ്ടായിരുന്നതായാണ് വിവരം. ആനന്ദവല്ലിയും 6 മാസം മുൻപ് മരിച്ചു.

English Summary:

Inspection of contractor's rented premises on Thrippunithura blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com