ADVERTISEMENT

തിരുവനന്തപുരം∙ ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു പണമെടുക്കുന്നത് 9.1% പലിശയ്ക്ക്. നേരത്തേ നിശ്ചയിച്ച 8.8% പലിശ ഉയർത്തി സർക്കാർ ഉത്തരവിറക്കി. ഇതോടെ ക്ഷേമപെൻഷൻ വിതരണത്തിന് ഇത് അധികബാധ്യതയാകും. 2000 കോടി രൂപയാണ് പെൻഷൻ കുടിശിക വിതരണം ചെയ്യാൻ കൺസോർഷ്യത്തിൽ നിന്നുമെടുക്കുന്നത്.

8.5% പലിശയ്ക്കാണ് കെഎസ്ആർടിസി പെൻഷനും മറ്റും സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നു സർക്കാർ വായ്പയെടുത്തിരുന്നത്. ഇൗ പലിശനിരക്ക് 9.1 ലേക്ക് ഉയർത്തിയാണ് ഇനി സഹകരണബാങ്കുകളുടെ കൺസോർഷ്യം നൽകുക. കെഎസ്ആർടിസി പെൻഷന് മാസം 71കോടി വേണം.

മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിന് സഹകരണബാങ്കുകൾ നൽകുന്ന ഉയർന്ന പലിശ 9.5 % ആണ്. ഇതിൽ കുറഞ്ഞ നിരക്കിൽ വായ്പ നൽകാൻ കഴിയില്ലെന്ന നിലപാടാണ് സഹകരണബാങ്കുകൾ മുന്നോട്ടുവച്ചത്. 10% പലിശയാണ് കെഎസ്ആർടിസി പെൻഷൻ നൽകാൻ കൺസോർഷ്യം ആവശ്യപ്പെട്ടത്.

English Summary:

Money borrowing for Welfare Pension at 9.1% interest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com