ADVERTISEMENT

തിരുവനന്തപുരം ∙ വിവാദങ്ങൾക്കും നിയമ നടപടികൾക്കും ഒടുവിൽ കണ്ണൂർ സർവകലാശാലയിൽ വിവിധ വിഷയങ്ങളുടെ 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു. കഴിഞ്ഞ 2 വർഷമായി കണ്ണൂർ സർവകലാശാലയിൽ പഠന ബോർഡുകൾ നിലവിലില്ലായിരുന്നു. ചട്ടപ്രകാരം ഗവർണർ നാമനിർദേശം ചെയ്യേണ്ട ബോർഡ് അംഗങ്ങളെ അന്നത്തെ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നേരിട്ട് നാമനിർദേശം ചെയ്തതാണ് വിവാദമായത്. ഇതു ചോദ്യംചെയ്തു സ്വകാര്യ കോളജ് അധ്യാപകരുടെ പ്രതിപക്ഷ സംഘടന ഹൈക്കോടതിയെ സമീപിക്കുകയും വിസിയുടെ തീരുമാനം കോടതി റദ്ദാക്കുകയുമായിരുന്നു.  കോടതി ഉത്തരവനുസരിച്ച് വിസി, ഗവർണർക്ക്  ബോർഡ് അംഗങ്ങളായി നിയമിക്കേണ്ടവരുടെ പട്ടിക പിന്നീട് സമർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം  ഈ പട്ടിക തള്ളി. അതിനു ശേഷം മുൻ വിസി കോടതി ഉത്തരവിനെ തുടർന്ന് പുറത്തായി.

English Summary:

Board of Studies: Governor nominated seventy two members

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com