ADVERTISEMENT

തിരുവനന്തപുരം ∙ എസ്എഫ്ഐ നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ക്രൂരമർദനത്തിനു പിന്നാലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ് ഐയുടെയും സിപിഎമ്മിന്റെയും വക ഫ്ലെക്സ് ബോർഡ്. സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വീടിനു സമീപത്താണു സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും പതിനൊന്നാംകല്ല് ബ്രാഞ്ചിന്റെ പേരിൽ ബോർഡ് സ്ഥാപിച്ചത്. ഇൗ ബോർഡ് നീക്കം ചെയ്യാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ധാർഥന്റെ കൊലപാതകത്തിൽ ഉൾപ്പെട്ട മുഴുവൻ ക്രിമിനലുകളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാണു ബോർഡിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. എന്നാൽ, ബോർഡിൽ ചൂണ്ടിക്കാട്ടിയതു പോലെ സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനല്ലെന്നും അവനു പ്രത്യേക രാഷ്ട്രീയമില്ലെന്നും പിതാവ് ടി.ജയപ്രകാശ് പറഞ്ഞു. എസ്എഫ്ഐ നേതാക്കൾ അടക്കമുള്ളവർ ചേർന്നാണ് അവനെ കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary:

CPM flex board made Siddharth as SFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com